Wednesday, March 16, 2011

ദിവസം

തലേദിവസം തന്ന അസൈന്‍മെന്റെ എഴുതി തീര്‍ന്നപ്പോള്‍ സമയം വളരെ വൈകി ഓഫീസില്‍ പ്രസന്റേഷന്‍ നടക്കുന്നതിനാല്‍ കുറ്‌ച്ച്‌ താമസിച്ചു ചെന്നാല്‍ മതി എന്നുകരുതി . ഇന്നലെത്തന്നെ എഴുതിത്തീര്‍ന്നെനെ എന്നാലും മടി പിന്നെ ലോകകപ്പ്‌ ക്രിക്കറ്റും. ക്രിക്കറ്റ്‌ കണ്ടു സമയം പോയതറിഞ്ഞില്ല അതുകോണ്ട്‌ രാവിലെ എഴുനേല്‍ക്കാന്‍ താമസിക്കുകയും ചെയ്‌തു. എങ്കിലും പെട്ടന്ന്‌ കുളിച്ച്‌ അസൈമെന്റും കുത്തിനിറച്ച്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങി. എന്നും പോകുന്ന ബസ്‌ കിട്ടില്ലന്ന്‌ അറിയാവുന്നതിനാല്‍ കുറച്ചുകൂടി പതിയെ ആക്കി നടത്തം.

രാവിലത്തെ തിരക്ക്‌ കുറഞ്ഞകിനാല്‍ ബസില്‍ അധികം ഇടിഇല്ല. രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഇരിക്കാനുള്ള സീറ്റു കിട്ടി. രാവിലെ ആണെങ്കിലും ഉറക്കം വരുന്നു കണ്ണുകള്‍ അറിയാതെ അടഞ്ഞു പോകുന്നു. പക്ഷെ ബസില്‍ ഇരുന്ന്‌ ഉറങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുറച്ചുനേരം ഉറങ്ങാതെ ഇരുന്നു പക്ഷെ ഉറക്കം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ കണ്ണുകള്‍ അടഞ്ഞു പോയി.


പെട്ടന്ന്‌ ഒരു ഉച്ചയും ബഹളവും കൂടാതെ ബസ്‌ പെട്ടന്ന്‌ നിര്‍ത്തുകകൂടി ചെയ്‌തപ്പോള്‍ തലചെന്ന്‌ കമ്പിയിലിടിച്ചു ഉറക്കത്തില്‍ നിന്ന്‌ പെട്ടന്ന്‌ ഞെട്ടി ഉണര്‍ന്നു. എന്താണു സംഭവിച്ചതെന്ന്‌ അറിയാതെ കുറച്ചുനേരം തരിച്ചുനിന്നുപോയി പെട്ടന്ന്‌ സമകാലിക ബോദം തിരിച്ചുകിയ്യി ബസ്‌ മുന്നിലുള്ള ഒരു ലോറിയില്‍ തട്ടിയതാണ്‌ വലിയ കാര്യമായ അപകടം ഒന്നുമല്ല എന്നാലും ബസിന്റെ മുന്നിലെ ചില്ലു തകര്‍ന്നു ഫ്രണ്ടും ചളുങ്ങി. യാത്രകാര്‍ക്കോന്നും കാര്യമായ പരിക്കോന്നും പറ്റിയിട്ടില്ല എന്നാലും പോലീസു വരാതെ ബസ്‌ എടുക്കില്ല. ഇനി എന്നായാലും ഈ വണ്ടിപോകില്ലെന്ന്‌ അറിഞ്ഞതോടെ മനസില്‍ ചെറിയ ടെന്‍ഷന്‍ തുടങ്ങി ഇന്നത്തെ പ്ലാനിങ്ങ്‌ മുഴുവന്‍ വെള്ളത്തിലാകുന്ന ലെക്ഷണമാണ്‌ കാണുന്നത്‌ ഒന്നാമതെ താമസിച്ചാണ്‌ ബസില്‍ കേറിയത്‌. ബസ്‌ അപകടത്തില്‍ പെട്ടതോടെ അടുത്ത ബസ്‌ പിടിച്ച്‌ ഓഫീസില്‍ ചെല്ലുമ്പോഴത്തെക്ക്‌ വല്ലാണ്ട്‌ താമസിച്ചു പോകും.

എന്താണെങ്കിലു ഈ ബസില്‍ നിന്ന്‌ ഇറങ്ങെണം പിന്ന അടുത്തകാര്യം. ബസില്‍നിന്നെറങ്ങി ഒരു ഓട്ടോ കിട്ടുമോഎന്നുനോക്കി പക്ഷെ ഓട്ടോയിക്കോള്ള പണം കൈയിലുണ്ടോ എന്നു സംശയം കാരണം പേഴ്‌സ്‌ വീട്ടില്‍ കോണ്ടോപോയിവെച്ചാല്‍ പല കാര്യത്തിനായി ആരെങ്കിലും പണ്‌ം അതില്‍നിന്നെടുക്കും എത്ര പറഞ്ഞാലും ആരും കേള്‍ക്കില്ല എന്നോടു പറഞ്ഞിട്ടു വേണം പണം എടുക്കാനെന്നു പറഞ്ഞാല്‍. എന്തായാലും പേഴ്‌സില്‍ പണം ഉണ്ട്‌ പക്ഷെ തീര്‍ത്താല്‍ പണിപിന്നെയും പാളും. എന്തായാലും വഴിസൈഡില്‍ നിന്നു. ബസില്‍നിന്ന്‌ എല്ലാവരും പതിയെ ഇറങ്ങി വരുന്നതെ ഒള്ളു അതിനാല്‍ ഇപ്പോള്‍ ഒരു ഓട്ടോ വന്നാല്‍ വലിയ പ്രശ്‌നമില്ലാതെ കിട്ടുമെന്ന്‌ തോന്നി. ഞാന്‍ ബസില്‍നിന്ന്‌ ഇറങ്ങിയ പുറകെ എന്റെ സൈഡില്‍ ഇരുന്ന കെളവനും ഇറങ്ങിയിരുന്നു കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്തേക്കുവന്നു,

''''''''ഓട്ടോ പിടിക്കാനാണോ എങ്കില്‍ ഞാനും ഉണ്ട്‌. എന്റെ കൈയില്‍ പണം തികയില്ല ഒറ്റയ്‌ക്ക്‌ ഓട്ടോ പിടിക്കാന്‍...........
ഞന്‍ പകുതി പണം തരാം........

........ബലം പിടിച്ചാണെങ്കിലും ഞാന്‍ സമ്മതിച്ചു കാരണം പണംക്ഷയര്‍ ചെയ്യാന്‍ ഞാനും ഒരാളെ നോക്കിനില്‍ക്കുകയായിരുന്നു.....

ആദ്യം അയാള്‍ അടുത്തു വന്നപ്പോള്‍ തോന്നിയത്‌ ആള്‍ ഒരു ഓസ്‌ ആണെന്നാണ്‌ പക്ഷെ ആളുകാണുന്നതു പോലെ അല്ല സംസാരത്തില്‍ നല്ലഗാഭീര്യമുള്ള സ്വരം കുറച്ച്‌ വിവരമുള്ള ആളാണെന്നു തോന്നും.....

ആദ്യം വന്ന ഓട്ടോയിക്ക ്‌കൈകാണിച്ചു എന്തോ ഭാഗ്യം കോണ്ട്‌ ആരുമുണ്ടായിരുന്നില്ല ആ ഓട്ടോയില്‍ ഞങ്ങള്‍ക്ക്‌ ആ വണ്ടി കിട്ടുകയും ചെയ്‌തു. എന്തായാലും ഒരുകാര്യം ഇന്നു ശരിയായിട്ടു നടന്നു കുറച്ച്‌ ആശ്വാസം ആയി, ഓട്ടോ നീങ്ങിതുടങ്ങിയപ്പോഴാണ്‌ ഞാന്‍ ആ കിഴവനെ ശ്രദ്ദിച്ചു നോക്കുന്നത്‌ എങ്ങോ കണ്ടു പരിചയം തോന്നുന്നുണ്ട്‌ പക്ഷെ ഞാന്‍ ചോദിക്കാന്‍ പോയില്ല.......... കറുത്തമീശയും നരച്ച താടിയും ഏതോ വശത്തുനിന്നു നോക്കൂമ്പോള്‍ ഒരു ശിവാജിഗണേശന്‍ ലുക്ക്‌ഒക്കെ ഉണ്ട്‌

പെട്ടന്നാണ്‌ അയാള്‍ ചോദിച്ചത്‌ ''''''ടൗണിലേക്കാണോ അതോ സെന്ററിലേക്കോ ''??????

...ടൗണിലേക്ക്‌....ഞാന്‍ ഒരു ഞെട്ടലില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ ഉത്തരം പറഞ്ഞു
''''''''ഞാനും ടൗണിലേക്കാണ്‌ പക്ഷെ സെന്ററില്‍ ഒന്ന്‌ ഇറങ്ങിയിട്ടു പോകണം താങ്കള്‍ക്കു കഴപ്പം ഇല്ലല്ലോ ?.........
........ഇല്ല.... (എങ്കിലും എന്റെ മനസില്‍ തോന്നി ഇതിലും ഭേദം ഒറ്റയ്‌ക്കു വണ്ടി പിടിച്ചാല്‍ മതിയായിരുന്നു സെന്ററുവഴി ടൗണിലോട്ട്‌ പോണെല്‍ അഞ്ചുമിനറ്റ്‌ ചുറ്റികറങ്ങെണം എങ്കിലും നീരെസം മുഖത്ത്‌ കാണിച്ചില്ല)
'ഇന്നലെ ഉറങ്ങി ഇല്ലെന്നു തോന്നുന്നു'........
........ആതെ ക്രികറ്റ കണ്ടുകോണ്ടിരുന്നു സമയം പോയത്‌ അറിഞ്ഞില്ല ........
...........ജോലിക്കു പോകുന്നവഴിയായിരിക്കും അല്ലെ .........
...........അതെ ഇന്ന്‌ കുറച്ച്‌ താമസിച്ചു പോയി.....
.........ഉറക്കത്തില്‍ നല്ലതുപോലെ കൂര്‍ക്കം വലിക്കും അല്ലേ......... ഒരു തമാശ പോലെ അദേഹം ചോദിച്ചു
ശരിക്കും ഒന്നു ചമ്മി എന്നാലും അതു മുഖത്തു കാണിച്ചില്ല്‌ ,,,,,,,,, അങ്ങനെ ഉന്നുമില്ല ഉറങ്ങുമ്പോള്‍ മാത്രം,,,,,,
അത്‌ ആദേഹത്തിനു രസിച്ചെന്ന്‌ുതോന്നി മുഖത്ത്‌ ചെറിയ പുഞ്ചിരി വിരിഞ്ഞു .......... ഞാനായിരുന്നു നിങ്ങളുടെ സൈഡില്‍ ബസിലിരുന്നത്‌ താങ്കള്‍ എന്റെ ദേഹത്താണ്‌ കിടന്നിരുന്നത്‌..........
ചമ്മലിന്റെ ആക്കം കൂട്ടികോണ്ട്‌ അദേഹം പറഞ്ഞു.
.................സോറി,,,,,,,,,
..........................എന്തോന്ന്‌ സോറി ഇതോക്കെ സാധാരണമല്ലെ
ഇതുകഴിഞ്ഞപ്പോള്‍ അദേഹത്തോട്‌ ചെറിയ ബഹുമാനം തോന്നി കാരണം എന്റെ ദേഹത്തെങ്ങനൂം ആയിരുന്നെങ്കില്‍ ഞാന്‍ പണ്ടെ കുത്തിപോക്കിയേനെ അയാളെ... കൂടാതെ ബസില്‍ യാത്രചെയ്യുമ്പോള്‍ ഒരാള്‍ നിങ്ങളുടെ തോളില്‍ ചാഞ്ഞാല്‍ എന്തോരു അസ്വസ്ഥതയായിരിക്കും....
പെട്ടന്ന്‌ അദേഹത്തിന്റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി അദേഹം ഫോണെടുത്തു സംസാരിച്ചു ഫോണ്‍ ഓഫാക്കി വെച്ചപ്പോള്‍ ഞാന്‍ അദേഹത്തോട്‌ ചോദിച്ചു
.........ആര്‍ക്കാണ്‌ രക്തം വേണ്ടത്‌ ........
.....എന്റെ ഭാര്യക്കാണ്‌
......................എന്തുപറ്റി
..................ആശുപത്രിയിലാണ്‌ ലിവര്‍ കോളാപ്‌സായെന്നാണ്‌ ഡോക്ടര്‍ പറയുന്നത്‌.....
....ഏതു ഗ്രൂപ്പാണ്‌
..............ബി പോസിറ്റിവ്‌
എന്റെതു അതെ ഗ്രൂപ്പുതന്നെ യാണ്‌ പക്ഷെ രക്തം കോടുക്കാന്‍ പോയാല്‍ എന്റെ ഇന്നത്തെ പ്ലാന്‍ മുഴുവന്‍ തകരാറിലാകുമെന്നതിനാല്‍ ഞാന്‍ മിണ്ടിയില്ല..
ചെറിയ ഒരു ബഹുമാനത്തോടെ (കാണിക്കലുമാത്രമാണെങ്കിലും)........... സാര്‍ എന്തെടുക്കുന്നു............
...........ഞാന്‍ തഹസില്‍ ദാറായിരുന്നു
..........സാറിന്റെ പേര്‌
.......വിജയമോഹന്‍
..............ഞാന്‍ രാജീവ്‌
.............ഒരു അഡ്‌ കമ്പിനിയില്‍ വര്‍ക്കു ചെയ്യുന്നു
......................സാറിപ്പോള്‍ റിട്ടയറായോ
............റിട്ടയറാകുന്നതിനു മുന്‍പേ രാജിവച്ചു..... അന്ന്‌ ഞാന്‍ കുറച്ചു റിബലായിരുന്നു പിന്നീട്‌ അത്‌ വിട്ടു...
....റിബല്‍ ????..................എന്താണെങ്കിലും എനിക്ക്‌ ചെറിയ ആകാംക്ഷ ഉണ്ടായി ചെറുതായി ഒന്നു മുട്ടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു
..സാറിന്‌ മക്കള്‍....
പറഞ്ഞു തീരുന്നതിനുമുന്‍പെ അദേഹം ഇടപെട്ടു
....നാലുപേര്‍...
രാജീവിന്റെ വീടെവിടെയാണ്‌ .....പാറക്കാട്‌....
.......എ്‌ന്റെയൂം വീട്‌ അവിടെ അടുത്താണല്ലോ പക്ഷെ കണ്ടുപരിചയം തോന്നുനില്ല....
......ഞാന്‍ പുതുയതായാണ്‌ ഇവിടെ വന്നത്‌ കഷ്ടിച്ച്‌ ഒരുമാസം ആയിക്കാണും ......
...എവിടെയാണ്‌ താമസം ..
.....ബാലന്‍ മാഷിന്റെ പഴയവീട്ടില്‍....
......ഓ......... ആവിടെ താമസിക്കാന്‍ വന്നിരിക്കുന്നത്‌ രാജന്റെ മോനല്ല്‌..........
.......................രാജന്‍ എന്റെ അച്ഛനാണ്‌................
...........ആ കോള്ളാം രാജനും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാ രാജന്‍ മരിച്ചപ്പോള്‍ വരാന്‍ പറ്റിയില്ല...താന്‍ ചെറിയകുട്ടിയായിരുന്നപ്പോളാണ്‌ ഇവിടുന്ന്‌ ട്രാന്‍ഫറായി രാജന്‍ മുബൈക്ക്‌ പോയത്‌.....


അപ്പോളാണ്‌ ഞാന്‍ തിരിച്ച്‌ അറിയുന്നത്‌ എന്റെ കൂടെ യാത്ര ചെയ്യുന്നത്‌ വിജയന്‍ മാഷാണ്‌ പണ്ട്‌ ഞാന്‍ ആരാധനയോടെ നോക്കിയിരുന്നതും ആരാധനയോടെ മനസില്‍ കോണ്ടുനടന്നിരുന്ന ആ മനുഷ്യനാണ്‌ എന്റെ കൂടെ ഇത്രയും നേരം യാത്ര ചെയ്‌തത്‌ . പക്ഷെ എന്തുകോണ്ടാണ്‌ ഞാ്‌ന്‍ തിരിച്ചറിയാതിരുന്നത്‌ പഴയ പ്രസന്നമായ മുഖത്ത്‌ ഒത്തിരി മാറ്റം വന്നിരിക്കുന്ന വെട്ടുകോണ്ട പാടുകള്‍ മെലിഞ്ഞു പോയിരിക്കുന്നു കൂടീതെ വെളുത്ത വസ്‌ത്രം മാത്രം ധരിച്ചിരുന്ന അദേഹം കാഷയ നിറം കൂടിയ ചെളിപിടിച്ച വസ്‌ത്രം ഇട്ടിരിക്കുന്നു ഇതോക്കെ കാരണമാകാം ഞാന്‍ തിരിച്ചറിയാതിരുന്നത്‌ അതോ എന്റെ അലസതയോ പെട്ടന്നാണ്‌ എന്റെ തലയിലൂടെ ഒരു വെള്ളിടി വെട്ടിയത്‌

....സാര്‍ എന്റെ രക്തം ബി പോസിറ്റീവാണ്‌ ഞാ്‌ന്‍ വരാം.........
....ഓ... രക്ഷപെട്ടു കൂടുതല്‍ തപ്പി നടക്കെണ്ടി വന്നില്ലല്ലോ ദൈവത്തിന്‌ നന്ദി..........
...........ഞാന്‍ ഉടനെ ഓഫീസിലേക്കു വിളിച്ച്‌ ലീവ്‌ വാങ്ങി..............
അപ്പോഴത്തേക്ക്‌ ഓട്ടോ സെന്‍ട്രലില്‍ എത്തിയിരുന്നു
................കോടതിയുടെ അടുത്തോന്നു നിര്‍ത്തു ഞാന്‍ ഇപ്പോള്‍ തന്നെ വരാം എന്ന്‌ അദേഹം ഓട്ടോകാരനോട്‌ പറഞ്ഞിട്ട്‌ പെട്ടന്ന്‌ നടന്ന അകന്നു

എനിക്ക്‌പെട്ടന്ന്‌ എന്തു ചെയ്യണമെന്ന്‌ അറിയാന്‍ മേലാത്ത സ്ഥിതി അദേഹത്തിന്റെ കൂടെ പോകണമോ അതോ എന്തു ചെയ്യണം എന്ന്‌ അറിയാന്‍ പാടില്ലായിരുന്ന്‌ു പെട്ടന്ന്‌ തന്നെ അദേഹം മടങ്ങി എത്തി

...........മൂത്തവന്‍ സോമന്‍ ഇവിടെ വക്കീലാണ്‌ അവനെ വിളിച്ചിട്ട്‌ കിട്ടിയില്ല അതിനാല്‍ ഒന്ന്‌ പറഞ്ഞിട്ട്‌ പോകാം എന്നുകരുതി ..............ബുദ്ദിമുട്ടായില്ലല്ലോ അല്ലെ...........

ഇല്ല ഞന്‍ ആവുന്നത്ര ഭവ്യതയോടെ പറഞ്ഞു ഇപ്പോള്‍ ഞാന്‍ ശരിക്കും ആദേഹത്തെ ബഹുമാനിക്കുന്നുണ്ടായിരുന്നു
മക്കളെ ഒക്കെ പഠിപിച്ചു ജോലിയായി പക്ഷെ അവരോക്കെ തിരക്കിലായതിനാല്‍ വയസുകാലത്തും ഞങ്ങള്‍ക്ക്‌ കഷ്ടപാടുതന്നെ
അദേഹത്തിന്റ വിഷണമായ മുഖം കണ്ടപ്പോള്‍ എനിക്കുവിഷമമായി
പക്ഷെ ഞാന്‍ അതു മുഖത്തുകാണിച്ചില്ല

ഓട്ടോ ആശുപത്രിയിലെത്തി ഞന്‍ അദേഹത്തിനോപ്പം പോയി രക്തം കോടുത്തു പക്ഷെ അദേഹത്തിന്റെ ഭാര്യായ മീനക്ഷിചേച്ചിയെ കാണ്‌ാന്‍ കഴിഞ്ഞില്ല രോഗം കൂടിയതിനാല്‍ ഐസിയുവിലേക്ക്‌ മാറ്റിയിരുന്നു. അദേഹം എന്തോ മരുന്നുമേടിക്കാനായി പുറത്തേക്ക്‌ പോയി തിരിച്ചു വന്ന്‌ു ഐസിയുവിന്റെ മുന്നിലെ കസേരയില്‍ വന്നിരുന്നു ഞാന്‍ അദേഹത്തിന്റെ അടുത്തുചെന്നിരുന്ന

അപ്പോള്‍ ആശുപത്രിയിലെ ചുവരില്‍ വെച്ചിരുന്ന ടീവിയില്‍ ജപ്പാനില്‍ സുനാമി അടിച്ച വാര്‍ത്തയും ചിത്രവും കാണിക്കാന്‍ തുടങ്ങി
ആ ദൃശ്യത്തിലേക്ക്‌ കണ്ണുംനട്ടിരുന്നപ്പോള്‍

അദേഹം പറഞ്ഞു വല്ലോ ജപ്പാനിലും ആയിരുന്നങ്കില്‍ ഇപ്പോള്‍ തീര്‍ന്നേനെ അദേഹത്തിന്റെ സംസാരത്തിലെ നിരാശ എന്നെയൂം ബാദിചെന്ന്‌ തോന്ന്‌ി പെട്ടന്ന്‌ അവിടുന്ന്‌ എറങ്ങി പോരണമെന്നുതോന്നി അദേഹത്തോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ തിരിച്ചു നടന്നു
ജീവിതത്തിന്‍ ആദ്യമായി ഞാന്‍ ജീവിതത്തെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി ജീവിതത്തിന്റെ നിരര്‍ഥകതയെകുറിച്ചും................

1 comment:

  1. ജീവിതത്തിന്‍ ആദ്യമായി ഞാന്‍ ജീവിതത്തെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി ജീവിതത്തിന്റെ നിരര്‍ഥകതയെകുറിച്ചും................

    ഇത് വളരെ ശരിയാണു, ചില സാഹചര്യങ്ങളിം നാം അറിയാതെ ചിന്തിച്ച് പോവും.. ഈ ജീവിതം, ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് എത്രമാത്രം പൊള്ളയാണേന്ന്..എനിക്കും തോന്നിയിട്ടുണ്ട്.
    ആശംസകൾ

    ReplyDelete

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...