Thursday, March 17, 2011

ഓര്‍മയ്‌ക്കായി..........................

രവിലത്തെ കട്ടനും കുടിച്ചുകോണ്ട്‌ സിറ്റൗട്ടിലെ കസേരയില്‍ ചാരിയിരുന്ന്‌ രാവിലത്തെ ചൂടുള്ള വാര്‍ത്തകള്‍ പത്രത്തില്‍ നിന്ന്‌ തപ്പി എടുത്ത്‌ വായിച്ചു കോണ്ടിരിന്നപ്പോഴാണ്‌ റോഡില്‍നിന്ന്‌ കിച്ചി ഗൈറ്റ്‌ കടന്ന്‌ വരുന്നത്‌. റോഡിന്റെ രണ്ടുവശത്തും നോക്കി റോഡ്‌ മുറിച്ച്‌ കടന്ന്‌ കുണിങ്ങി കുണിങ്ങിയുള്ള അവളുടെ നടത്തം കണ്ട്‌ ആസ്വദിച്ചു കോണ്ടിരുന്നപ്പോഴാണ്‌ റോഡിലൂടെ ഒരു ലോറി ചീറിപാഞ്ഞ്‌ പോയത്‌ പെട്ടന്ന്‌ കിച്ചി ഞെട്ടിയതു പോലെ അവള്‍ ഒറ്റ ഓട്ടത്തിന്‌ വീട്ടിന്‌ അകത്തെത്തി.

..........അമ്മേ കിച്ചി വന്നിട്ടുണ്ട്‌ അവള്‍ക്കോള്ള പാല്‌ എടുത്തുവെക്ക്‌............................. എന്ന്‌ ഞാന്‍ അമ്മയോട്‌ വിളിച്ചുപറഞ്ഞു.

......................ഹാ എത്തിയോ അവള്‌ കോറച്ചു ദിവസമായി അവളെ കണ്ടിട്ട്‌ ..............
....................തെണ്ടിത്തിരിഞ്ഞ്‌ വന്നതാകും നല്ല വിശപ്പ്‌ കാണും കുടിക്കെടി എന്നിട്ട്‌ വല്ലോ കണ്ടനെയും കണ്ടു പിടിച്ചോണ്ടു വാ..................................... എന്ന സ്‌നേഹപൂര്‍വം ശാസിച്ചു കോണ്ട്‌ അവള്‍ക്ക്‌ ഉള്ള പാല്‌ കോടുത്തു.

രാവിലത്തെ പത്രവായന കഴിഞ്ഞ്‌ ഞാന്‍ കുളിയും കഴിഞ്ഞ്‌ ആഹാരം കഴിക്കാനായി അവിടെ എത്തിയപ്പോള്‍ എന്നെക്കാലും മുന്‍പേ അവള്‍ കസേരയില്‍ സ്ഥാനം പിടിച്ചിരുന്നു.

ഞാന്‍ കഴിച്ചപ്പോള്‍ അവളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നിയിട്ടാകാം അവള്‍ പയ്യെ എഴുന്നേറ്റ്‌ എന്റെ കാലില്‍ ഉരുമി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി .
ആഹാരം കഴിച്ച്‌ തീര്‍ന്നപ്പോള്‍ ഞാന്‍ എന്റെ പാത്രം എടുത്ത്‌ അവളുടെ മുന്നിലേക്ക്‌ നീക്കിവെച്ചു കോടുത്തു അത്‌ അവള്‍ ആസ്വദിച്ച്‌ തിന്നുന്നത്‌ കുറച്ച്‌ നേരം നോക്കി നിന്ന ഞാന്‍ പെട്ടാന്നാണ്‌ ക്ലോക്കിന്റെ ബെല്ലടിക്കുന്നത്‌ ശ്രദ്ധിച്ചത.്‌
ഓ ഇന്നും സമയം പോയി ഓഫീസില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഇന്നും താമസിക്കും പെട്ടന്ന എഴുനേറ്റ്‌ ഞാന്‍ ഭാഗുമായി പുറത്തേക്ക്‌ ഇറങ്ങി അപ്പോള്‍ അവള്‍ അമ്മയുടെ കാലില്‍ ഉരുമിക്കോണ്ട്‌ നടക്കുകയായിരുന്നു പെട്ടന്‌ അവള്‍ സിറ്റൗട്ടിലേക്ക്‌ കുണിങ്ങി എത്തി എന്നെ യാത്രയാക്കുകയാണെന്നു തോന്നി.
ബസില്‍ കേറി ഇരുന്നപ്പോഴാണ്‌ ഞാന്‍ കൂടുതലായി കിച്ചിയെ കുറിച്ച്‌ ഓര്‍ത്തത്‌.

പൂച്ചയെയും പട്ടിയേയും ഒക്കെ പണ്ടു മുതല്‍ക്കേ അലര്‍ജിയായിരുന്നു കാണുമ്പോള്‍ തന്നെ വെറുപ്പോ പേടിയോ എന്താണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു ചിലപ്പോള്‍ പൂച്ച എലിയേ ഒക്കെ പിടിക്കുമെന്ന്‌ അറിയാമായിരുന്നതു കോണ്ട്‌ അറപ്പായിരിക്കാം. എന്നാലും ഒരു ദിവസം രാവിലെ അമ്പലത്തില്‍ പോയിതിരിച്ചു വരുമ്പോളായിരുന്നു വഴിയില്‍ ആരോ ചാക്കില്‍ കെട്ടി കോണ്ടിട്ട നിലയില്‍ കിച്ചിയെ ആദ്യമായി കണ്ടത.്‌ എന്തോ ഒരു കനിവ്‌ തോന്നി ആ ചാക്ക്‌ ഞാന്‍ അഴിച്ചുകോടുത്തു പെട്ടന്ന്‌ പൂച്ചയെ കണ്ടപ്പോള്‍ ഞാന്‍ ഒന്ന്‌ ഞെട്ടി പെക്ഷെ ചാക്കില്‍ നിന്ന്‌ ഇറങ്ങി വന്നത്‌ വെളുത്ത്‌ നല്ലതുപോലെ രോമമുള്ള ഒരു ചീമപൂച്ചയായിരുന്നു ആദ്യം ഒരു അറപ്പ്‌ തോന്നി എങ്കിലും അവളുടെ മുഖത്ത്‌ ഒരു ചെറിയ ദയനീയതയും കോഞ്ചലും കണ്ടപ്പോള്‍ എനിക്ക്‌ ചെറിയ ഒരു കനിവ്‌ തോന്നിയാണ്‌ അവളെ എടുത്ത്‌ വീട്ടില്‍ കോണ്ടുവന്നത്‌. ആദ്യം അമ്മയ്‌ക്ക്‌ ഇഷ്ടപെട്ടില്ലങ്കിലും പിന്നെ അവളുടെ കോഞ്ചലും കളിയും ഞങ്ങളെ യെല്ലാം വളരെ അധികം ആകര്‍ഷിച്ചു. പിന്നെ അവള്‍ ഒരു രാജ കുമാരിയെ പോലെ ഞങ്ങളുടെ വീട്ടില്‍ താമസം ഉറപ്പിച്ചു. സ്വതന്ത്ര സഞ്ചാരിയായ അവള്‍ വീട്ടിലെ എല്ലാ മൂലയിലും അവള്‍ എത്തി.

ഒരിക്കല്‍ വീട്ടിനകത്ത്‌ ഒരു പാമ്പ്‌ കേയറിയപ്പോഴാണ്‌ അവളുടെ ധൈര്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌ അമ്മമാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ്‌ ഒരു പാമ്പ്‌ വീട്ടിനുള്ളില്‍ കേറിയത്‌ അമ്മ പാമ്പിനെ കണ്ട്‌ പേടിച്ച്‌ വെളിയിലെറങ്ങിയപ്പോഴേക്കും കിച്ചി രക്ഷയ്‌ക്കെത്തിയത്‌ അവള്‍ ആ പാമ്പിനെ കൈ കോണ്ട്‌ തല്ലി കോന്ന്‌ വീടിന്‌ വെളിയില്‍ കോണ്ടു വന്നിട്ടു. പക്ഷെ അവളാ പാമ്പിനെ തിന്നില്ല. ഞാന്‍ തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു

...........നീ കിച്ചിയെ കോണ്ടുവന്നത്‌ നന്നായി അല്ലങ്കില്‍ ഇന്ന ഞാന്‍ എന്തു ചെയ്യുമായിരുന്നു. അത്‌ മനുഷ്യ പൂച്ചയാണെന്നു തോന്നുന്ന മനുഷ്യനേക്കാളും വിവരവും ഉണ്ട്‌............... .

പിന്നീട്‌ മുതല്‍ അവളുടെ സ്ഥാനം വീട്ടില്‍ കൂടി അവളുടെ നടതത്തിലും ഉക്കെ ആ അദികാരഭാവം നമുക്ക്‌ കാണാമായിരുന്നു..
അവളുടെ മെനുവായി രാവിലെ പാല്‌ അതുകഴിഞ്ഞ ബ്രഡ്ഡുംപാലും പിന്നെ ചോറും തൈരും അങ്ങനെ ആഘോഷപൂര്‍ വമായി അവളുടെ ജീവിതം .
ഇടയ്‌ക്ക എപ്പോഴോ ഒരുദിവസം രാവിലെ കുഞ്ഞു പൂച്ച യുടെ ശബ്ദം കേട്ട്‌ എഴുന്‌റ്റപ്പോഴാണ്‌ കിച്ചി തന്റെ കുട്ടികളുമായ അടുപ്പിന്‍ ചുവട്ടില്‍ കിടക്കുന്നത്‌ കാണുന്നത്‌ കുറച്ച്‌ ദിവസം അവരുടെ പരിപാലനവും ഉക്കെ യായി അവളെ കാണാതായി.

പതിയെ അവളുടെ കുട്ടികള്‍ അവളുടെ സ്ഥാനം കൈയേറി കളിയും ബഹളവും മോത്തത്തില്‍ സമയം പോകുന്നത്‌ അറിയുകേ ഇല്ല അവള്‍ അടക്കവും ഒതുക്കവും ഉള്ളി അമ്മയെ പോലെ ഒരിടത്ത്‌ കിടന്ന്‌ ഇതോക്കെ കണ്ട്‌ ആസ്വദിച്ച്‌ അങ്ങനെ കിടക്കും . ചിലപ്പോള്‍ തന്റെ വാലുകോണ്ട്‌ കളിപ്പിക്കുകയും അധികപ്രസംഗം കാണിച്ചാല്‍ അവരെ ശാസിച്ചും അങ്ങനെ കഴിഞ്ഞു വരുകയായിരുന്നു,

ഒരു ദിവസം പെട്ടന്ന്‌ അവളുടെ കുട്ടികളെ കാണാതായി ഞാന്‌ അമ്മയോട്‌ ചോദിച്ചു.
....എന്ത്യേ അമ്മ ഇവളുടെ കുട്ടികള്‍........
..............ഒരണത്തെ ഇന്നലെ കണ്ടന്‍പൂച്ച പിടിച്ചു മറ്റേതിനെ ഞാന്‍ വടക്കേലേ ശാരദയ്‌ക്കുകോടുത്തു.............. അല്ലങ്കില്‍ അതിനേയും കണ്ടന്‍ പിടിക്കും................
എനിക്ക്‌ അതുകേട്ടപ്പോള്‍ വിഷമം വന്നു ഒരു അമ്മയായിട്ടും അമ്മ മക്കളെ പിരിയുന്ന വിഷമം അറിയില്ല പിന്നെ എന്തിനെ അതിനെ കോടുത്തത്‌.... .
പിന്നെ ചിന്തിച്ചപ്പോഴാണ്‌ അമ്മ ചെയ്‌തതും ശരിയാണ്‌ എന്നു തോന്നിയത്‌ അതിനെ കോടുത്തില്ലങ്കില്‍ ആ കുഞ്ഞും ചത്തുപോയേനെ എന്താണെങ്കിലും അതിപ്പോഴും ജീവനോടെ കാണുമല്ലോ എന്ന ഓര്‍ത്ത്‌ ഞാന്‍ ആശ്വസിച്ചു.
അന്നു മുഴുവന്‍ കിച്ചു കരഞ്ഞു കോണ്ട്‌ നടന്നു പിന്നെ അവളും അതു മറനെന്നു തോനുന്നു. അവളും പഴയ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നു. കുറച്ച്‌ ദിവസത്തിന്‌ ശേഷം അവളെ പിന്നെ കാണാതായിരുന്നു പിന്നെ ഇന്നാണ്‌ അവള്‍തിരിച്ചു വന്നത്‌.

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിച്ചു സിറ്റൗട്ടിലെ സോഫയില്‍ അവള്‍ കിടപ്പോണ്ട്‌ എന്നെ കണ്ടതും അവള്‍ താഴെ ഇറങ്ങി എന്റെ കാലില്‍ ഉരുമി അകത്തേക്ക്‌ അമ്മേ വിളിക്കാനെന്നപോലെ അകത്തേക്ക്‌ കയറിപോയി. ഞാന്‍ പയ്യെ സോഫയില്‍ ഇരുന്നു അമ്മ ചായ കോണ്ടു വന്ന്‌തന്നു കിച്ചു എന്റെ കാലില്‍ പതിയെ ഉരുമാന്‍ തുടങ്ങി. ഞാന്‍ കുറച്ച്‌ ചായ നിലത്തോഴിച്ച്‌ കോടുത്തു അവള്‍ ആസ്വദിച്ച്‌ അതു നക്കി കുടിച്ചു. ഞാന്‍ ചായഗ്ലാസ്‌ അമ്മയുടെ കൈയില്‍ കോടുത്തു. കിച്ചു അപ്പോഴത്തേക്ക്‌ ചായകുടിച്ചതിന്‌ ശേഷം പയ്യേ മുറ്റത്തേക്ക്‌ ഇറങ്ങി വഴിയിലേക്ക നടക്കാന്‍തുടങ്ങി,



അപ്പോള്‍ അമ്മ പറഞ്ഞു. ...........അവള്‍ തെണ്ടാന്‍ എറങ്ങുവാ........... വാടി ഇങ്ങോട്ട്‌...........
അതുകേട്ടിട്ട്‌ എന്തോ മനസിലായതുപോലെ അവള്‍ തിരിഞ്ഞ്‌ ഒന്ന്‌ നോക്കിയിട്ട്‌ വീണ്ടും നടത്തം തുടര്‍ന്നു.
ഞാന്‍ ഡ്രസ്‌ മാറാനായി റൂമിലേക്ക്‌ നടന്നു. റൂമിലെത്തി ഷര്‍ട്ട്‌ അഴിച്ചപ്പോള്‍ വഴിയില്‍ ഒരു ഒച്ചകേട്ടു ഞാന്‍ അമ്മയുടെ വിളി കേട്ടാണ്‌ പുറത്തേക്ക്‌ ഇറങ്ങി വന്നത്‌ ..........എടാ നമ്മുടെ കിച്ചുവിനെ വണ്ടി ഇടിച്ച്‌ ആ വഴിയില്‍ കിടക്കുന്നെന്ന്‌........
ഇതുപറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു. കണ്ണുകളില്‍ ചെറിയ നനവും ഞാ്‌ന്‍ കണ്ടു.
ഞാന്‍ ഓടി വഴിയില്‍ എത്തിയപ്പോഴാണ്‌ ചോരയില്‍ കുളിച്ച്‌ വഴിയില്‍ കിടക്കുന്നത്‌ അപ്പോഴും അവള്‍ക്ക്‌ ജീവനുണ്ട്‌ എന്നെ കണ്ടപ്പോഴെ അവള്‍ കൈ നീട്ടി എന്നെ വിളിക്കുന്നതു പോലെ തോന്നി. ഞാന്‍ അതിന്റെ അടുത്തോട്ടു പോകാന്‍ നേരം വഴിയരികില്‍ നിന്ന ശങ്കരന്‍ ചേട്ടന്‍ പറഞ്ഞു
.....കുഞ്ഞേ അടുത്തോട്ടു പോകെണ്ട മരണവെപ്രാളത്തില്‍ അതു ചെലപ്പോള്‍ കടിച്ചെന്ന്‌ വരും.........
ഞാന്‍ മുന്നോട്ടെടുത്തു വെച്ച കാല്‌ പതിയെ പുറകോട്ട്‌ വലിച്ചു അപ്പോള്‍ കിച്ചുവിന്റെ കണ്ണില്‍ ഞാന്‍ ആശയറ്റതു കണ്ടു അവള്‍ പതിയെ മരണത്തിന്‌ കീഴടങ്ങി.
ഞാന്‍ ശങ്കരന്‍ ചേട്ടനോടു പറഞ്ഞു.
................ആ പൂച്ചയെ ഒന്ന്‌ എടുത്ത്‌ കുഴിച്ചിടാമൊ.................
......അതിനെന്താമോനെ................... എന്നും ചോദിച്ച്‌ ശങ്കരേട്ടന്‍ തൂമ്പയെടുത്ത്‌ അതിനെ കുഴച്ചിടാനായി കോണ്ടു പോയി.
വലിയ സ്‌നേഹം ഒന്നും ഞാന്‍ കിച്ചു വിനോട്‌ കാണിച്ചിട്ടില്ലങ്കിലും എന്റെ മനസില്‍ വല്ലാത്തോരു ഭാരം അപ്പോള്‍ അനുഭവപെട്ടു ഞാന്‍ പതിയെ റൂമില്‍ പോയി കട്ടില്‍ കിടന്നു. അപ്പോഴും എന്റെ കണ്‍ മുമ്പില്‍ അവളുടെ ദയനീയ മായ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന മുഖം മായാതെ നിന്നു. അങ്ങനെ കിടന്ന്‌ ഞാന്‍ ഒന്ന്‌ മയങ്ങി പോയി വൈകുന്നേരം എഴുനേറ്റ്‌ ആഹാരം കഴിക്കാനിരുന്നപ്പോള്‍ അറിയാതെ ഡസ്‌കിന്‌ അടിയിലേക്ക്‌ നോക്കി പോയി. ആഹാരം കഴിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പതിയെ എഴുനേറ്റ്‌ മുറിയിലേക്ക പോയി. അന്ന്‌ അമ്മയും ആഹാരം കഴിച്ചില്ലന്ന്‌ തോന്നുന്നും. എന്തായാലു പിറ്റേദിവസം ഞാന്‍ വീണ്ടും ഓഫീസില്‍ പോയി എല്ലാം വീണ്ടും പഴയപടിയായി............


4 comments:

  1. എനിക്കും ഒരു പൂച്ചയുണ്ടായിരുന്നു പേര് സുട്ടു, വീട് മാറ്റത്തിനിടയില്‍ ഞാന്‍ കൊണ്ടുവരുന്നവഴി വഴിയില്‍ വെച്ച് മറ്റൊരു പറമ്പിലേക്ക് അവന്‍ ചാടിപ്പോയി, പിന്നീട് അത്ര സ്നേഹത്തോടെ മറ്റൊന്നിനെ വളര്‍ത്താന്‍ തോന്നിയില്ല, പോസ്റ്റ്‌ കണ്ടപ്പോള്‍ അവനെ ഓര്‍ത്തു, നന്ദി

    ReplyDelete
  2. കണ്ണടച്ചാല്‍ പാല്‍കുടിക്കുന്നപോലെ..
    നന്നായെഴുതി.

    ReplyDelete
  3. കഥയോ ഓര്‍മ്മകുറിപ്പോ ..?
    അതോ ഓര്‍മ്മകുറിപ്പുപോലെ ഒരു കഥയോ.
    ഏതായാലും നല്ല എഴുത്ത്. പൂച്ചകളെ എനിക്കും ഇഷ്ടായത് കൊണ്ടാവാം. ഈ കഥയും ഇഷ്ടായി.

    ReplyDelete
  4. ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യവും..എപ്പോഴാ തീരുന്നതെന്ന് പറയാൻ പറ്റില്ല, ഉള്ള കാലം പരസ്പരം കലഹിച്ചും തല്ല് കൂടിയും ജീവിക്കാതെ പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിച്ചാൽ അത്ര നന്ന്..
    നല്ല മനോഹരമായ എഴുത്ത്
    വെൽഡൺ

    ReplyDelete

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...