Monday, March 21, 2011

കാഴ്‌ചപ്പാട്‌ 1

വിജയന്റെ വിളികേട്ടുകോണ്ടാണ്‌ ഉമ്മറത്തേക്ക്‌ വന്നത്‌
.............രാമേട്ടാ അറിഞ്ഞില്ലേ.................
വിജയന്റെ അണച്ചുകോണ്ടുള്ള ആനില്‍പു കണ്ടപ്പോള്‍ ഞാനോന്നു ഭയന്നു എന്തേലും അത്യാഹിതം സംഭവിച്ചോ
..........എന്താ വിജയാ............

...............നമ്മുടെ ശാന്തേടത്തിയുടെ മോന്‍ ഇല്ലേ.......... ശങ്കു അവന്‍ ആത്മഹത്യ ചെയ്‌തെന്ന്‌..................
.............എന്താ നമ്മുടെ ശങ്കരനോ ....................
്‌..............അതേ ശങ്കരന്‍ തന്നെ..............
ഞാന്‍ ഭയന്നതുപോലെ തന്നെ ഒരു അത്യാഹിതം തന്നെ നടന്നിരിക്കുന്നു ...............വിജയാ നി അവിടെ നില്‍ക്ക്‌ ഞാന്‍ ഡ്രസ്‌ ഒന്നു മാറിയിട്ടു വരാം.........
ഉടന്‍തെന്നെ ഡ്രസ്‌ മാറി ഞാനും വിജയന്റെ കൂടെ ശങ്കരന്റെ വീട്ടിലെത്തി.
സംഭവം അറിഞ്ഞ്‌ വളരെ അധികം ആളുകള്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്‌. പോലീസും സ്ഥലതെത്തിയിട്ടുണ്ട്‌ അതിനാല്‍ സംഭവസ്ഥലത്തേക്ക്‌ ആളെ അടുപ്പിക്കുന്നില്ല ഞാനും ആള്‍ കുട്ടത്തില്‍ നല ഉറപ്പിച്ചു
...........രാമാ........
ആള്‍കൂട്ടത്തില്‍ നിന്നും സോമന്‍ മാഷ്‌ എന്റെ അടുത്തേക്കുവന്നു
.............നീ ഇപ്പോഴാണോ അറിഞ്ഞത്‌..............
...........................അതേ വിജയന്‍ വന്നു പറഞ്ഞപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്‌ എപ്പോഴാണ്‌ സംഭവം
................................ഇന്നലെ രാത്രില്‍ മരിച്ചെന്നാ ഇപ്പോള്‍ കേള്‍ക്കുന്നേ
..................എന്നിട്ടെന്തേ ആരും അറിഞ്ഞില്ലേ ഇതുവരെ
...........................ഇന്നലെ ശന്തേം വീട്ടുകാരൂം അവരുടെ ഏതോ ബന്ദുവിന്റെ കല്യാണത്തിന്‌ പോയിരിക്കുക ആയിരുന്നു ആ ചെറിക്കന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളു.
...............എന്താ കാരണം എന്ന്‌ അറിയുമോ..............
..........ആര്‍ക്കറിയാം എന്താണെന്ന്‌ എന്തായാലും കുറച്ച്‌ നാളായി ആ ചെക്കന്‍ വീടു വിട്ടു പോയിട്ട്‌ തിരിച്ചു വന്നിട്ട്‌ ഒരാഴ്‌ചയല്ലേ ആയി
ട്ടോള്ളു. വന്നപ്പോള്‍ മുതലെ അവന്‍ എന്തോ പഴയ ഉശാറോന്നും ഇല്ലായിരുന്നു.
അപ്പോഴത്തേക്കും ഒരു ആമ്പുലന്‍സ്‌ ആ മണ്‍ വഴി കടന്ന്‌ വീട്ടിന്റെ മുന്നലേക്ക്‌ കയറി പോലീസ്‌ കാര്‍ മൃതശരീരം ആമ്പുലന്‍സില്‍ കേറ്റി വീട്ടില്‍ നിന്ന്‌ ആരുടെ ഒക്കെയോ കരച്ചില്‍ ഉറക്കെ കേള്‍ക്കാം.
.................എന്തായാലും ഇനി നാളെയോ അടക്കം കാണു എന്തായാലും ഞാന്‍ പോകുവാ വീട്ടില്‍ പണിക്കാരുണ്ട്‌ കണ്ണു തെറ്റിയാല്‍ അവന്‍മാര്‍ കേറിനില്‍ക്കും.................
എന്നും പറഞ്ഞ്‌ സോമന്‍ മാഷ പോയി ഞാന്‍ പിന്നെയും കുറ്‌ച്ച്‌ നേരം അവിടെനിന്നു
ആമ്പുലന്‍സു പോലീസുകാരും ആളുകളും എല്ലാം കോഴിഞ്ഞ്‌ പോകാന്‍ തുടങ്ങി
............രാമേട്ടാ
പെട്ടന്ന്‌ പുറകില്‍ നിന്ന്‌ ഒരുവിളി പെട്ടന്ന്‌ ഒന്നു ഞെട്ടി
..........ങ്‌ാ ...............വിജയനോ നീ ഇതിനെടയ്‌ക്ക്‌ എ്‌ങ്ങോട്ട്‌ പോയി.........
..........രാമേട്ടന്‍ സോമന്‍ മാഷിനോട്‌ മിണ്ടികോണ്ടിരുന്നപ്പോള്‍ ഞാന്‍ മുങ്ങി.......

............അതെന്താ................
............അങ്ങേര്‌ ശരിയല്ല എന്നെ ക്‌ണ്ടാല്‍ ശരിയാകില്ല..............
.............അതെന്താ നീ അയാളുടെ കൈയില്‍ നിന്ന്‌ കാശ്‌ എന്തേലും കടം മേടിച്ചോ...................
...........അതെന്താ രാമേട്ടാ അങ്ങനെ പറയുന്നെ ഞാന്‍ കാശുമേടിച്ചാല്‍ അന്തസായി തിരിച്ചു കോടിക്കാറില്ലേ ഞാന്‍ രാമേട്ടന്റെ കൈയില്‍നിന്ന്‌ കാശു വാങ്ങി മുങ്ങിയിട്ടുണ്ടോ.....
............ഇല്ല
...........എന്നാല്‍ നമുക്ക്‌ തിരിച്ച്‌ പോകാം അല്ലേ
............പോകാം
..........രാമേട്ടനെന്താ ചിന്തിക്കുന്ന
...........അല്ല നമ്മുടെ ശങ്കരനെ കുറിച്ചായിരുന്നു അവന്‍ അവനെന്തിന്‌ ഈ ബുദ്ധി മോശം കാണിച്ചു
..........രാമേട്ടാ...... ഓരോത്തര്‍ക്കും ഓരോ തോന്നലല്ലേ അവന്റെ സമയം ആയിക്കാണും അതാ ഇങ്ങനെ ഒക്കെ തോന്നിയത്‌
.........എന്തായാലും നല്ല പയ്യനല്ലായിരുന്നോ അവന്‍
...............രാമേട്ടനോന്നും അറിഞ്ഞില്ലേ അപ്പോള്‍ അവന്‍ ആള്‌ ശരിയല്ലായിരുന്നു
......................നി പിന്നെ ആളുകളെ കുറിച്ച്‌ പരദുശണം പറഞ്ഞ്‌ തുടങ്ങിയോ
........അല്ല രാമേട്ടാ ഇത്‌ പരദൂഷണം അല്ല പോലീസുകാരന്‍ സുകു വില്ലേ അവനാ പറഞ്ഞേ ചെറുക്കന്‍ കോട്ടേഷന്‍ സംഘത്തിലായിരുനെന്ന അതുകോണ്ട്‌ ഇതു കോലപാതകമാണെന്ന്‌ സംശയം ഉണ്ടെന്ന........
.. എന്ത്‌ ശങ്കരനോ കോട്ടേഷന്‍ സംഘത്തിലോ........... മുട്ടേന്ന്‌ മുളയ്‌ക്കാത്ത അവനോ
അതേ രാമേട്ടാ അവനെ കഴിഞ്ഞ കുറേ കാലമായി കാണാതിരുന്നത്‌ അതുകോണ്ടാ
നീ ഒന്നു പോടാ
വിജയന്റെ പരദൂശണം കേട്ട്‌ ഞാന്‍ വീട്ടിലെത്തി
എന്താണെങ്കിലും ഇന്ന്‌ ഭയങ്കര ക്ഷീണം കുളിച്ചിട്ട്‌ കിടക്കാമെന്ന്‌ തീരുമാനിച്ചു വീട്ടില്‍ വന്ന്‌ കുളികഴിഞ്ഞ്‌ ഞാന്‍ കട്ടിലില്‍ വന്ന്‌ കിടന്നു ചിന്തയില്‍ മുഴുവന്‍ ശങ്കരനായിരുന്നു. ശങ്കരനെ കുറിച്ച്‌ എനിക്ക്‌ നല്ലതുപോലെ അറിയാമായിരുനു അവന്‍ സ്‌കൂളില്‍ പോയിരുന്നപ്പോള്‍ മുതല്‍ അവനെ ഞാന്‍ കാണുവാന്‍ തുടങ്ങിയതാണ്‌ എന്റെ തോടിയിലെ മാങ്ങയും ആഞ്ഞിലിക്കാവളയും പറിച്ച്‌ നടന്ന ചെക്കന്‍ കുറച്ചുകാലം എന്റെ അടുത്ത്‌ ട്യൂഷന്‍ പഠിക്കാനും അവന്‍ വന്നിരുന്നു പാവപെട്ട വീട്ടിലെ ആണെങ്കിലും ശാന്തേടത്തി അവന്റെ പഠനകാര്യത്തില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. സ്‌കൂള്‍ പഠനത്തിന്‌ ശേഷം അവന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവനെ ഞാന്‍ കാണുന്നതു കുറഞ്ഞു എന്നാലും മുതിര്‍ന്നവരോടോക്കെ നല്ല ബഹുമാനമായിരുന്നു അവന്‌ പക്ഷേ കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവന്റെ വേഷവിധാനത്തിലോക്കെ മാറ്റം വന്നിരുന്നു പിന്നെ കുറേനാള്‍ കാണാതായി പിന്നെ അവന്‍ തിരിച്ചുവനെന്ന്‌ കേട്ടു ഇപ്പോള്‍ ദേ അവന്റെ മരണവും എല്ലാം വളരെ പെട്ടന്ന്‌ ഇന്നലെ എന്നപോലെ അവന്റെ കോച്ചുമുഖം എന്റെ മുമ്പില്‍ തെളിഞ്ഞ്‌ നില്‍ക്കുന്നു. ഇനി കുറച്ചു നാളത്തേക്ക്‌ അവനെ കുറിച്ചുള്ള ചര്‍ച്ചയാകും നാട്ടുകാര്‍ക്ക്‌ അവന്റെ മരണത്തിന്റെ ദുരൂഹതയും . പിന്നെ വിജയന്‍ പറഞ്ഞത്‌ ആ ചെക്കന്‍ കോട്ടേഷന്‍ സംഘത്തിലായിരുന്നെന്ന്‌ മരിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍കെന്താ പറയാന്‍ പറ്റാത്തത്‌ . കല്ലിന്‌ ഗര്‍ഭം ഉണ്ടാക്കുന്ന വിജയനെ പോലുള്ളവര്‍ക്ക ്‌കുറച്ചു ദിവസത്തേക്ക്‌ ചര്‍ച്ച ചെയ്യാനും ഒരു വിഷയമായി. എന്തായാലും ശാന്തേടത്തിയുടെ കാര്യാ കഷ്ടായത്‌ ഒരു ചെക്കനെ കഷ്ടപെട്ട്‌ വളര്‍ത്തിയിട്ട്‌ അവസാനം .................
                                                                                                                               തുടരും..............

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

No comments:

Post a Comment

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...