Wednesday, March 23, 2011

കാഴ്‌ചപ്പാട്‌ 3

രാവിലെ എഴുനേറ്റ്‌ കുളികഴിഞ്ഞ്‌ ആദ്യ ബസിന്‌ തന്നെ ടൗണിലേക്ക യാത്ര തിരിച്ചു. രാവിലെ നാട്ടീന്ന്‌ ബസില്‍ കേറിയെങ്കിലും ടൗണിലേത്തിയപ്പോള്‍ പത്ത്‌ മണികഴിഞ്ഞു. നല്ലവെശപ്പുണ്ട്‌ ടൗണില്‍ പലയിടത്തും പണ്ട്‌ ജോലിചെയ്‌തിട്ടുള്ളതുകോണ്ട്‌ ചിലപരിചയക്കാര്‍ ഇപ്പോഴും ടൗണിലുണ്ട്‌ അതുകോണ്ട്‌ രാവിലത്തേ കാപ്പിക്കായി കോളേജ്‌ റോഡിലുള്ള മോഹനന്റെ കടയില്‍ കയറി.
കണ്ടിട്ട്‌ ഒത്തിരി നാളായല്ലോ രാമേട്ടാ............
.......ടൗണില്‍ പ്രത്യേകിച്ച്‌ പണിയോന്നുമില്ലല്ലോ അതാ കാണാഞ്ഞേ എങ്ങനെ ഉണ്ട്‌ മോഹനാ കച്ചവടം..............
കോഴപ്പമില്ല ചേട്ടാ തട്ടി മുട്ടി പോകുന്നു.............എന്താ കഴിക്കാനെടുക്കെണ്ടത്‌............
..............എന്താ ഇന്നത്തേ സ്‌പേഷ്യല്‍
ഇപ്പോ അങ്ങനെ സ്‌പേഷ്യലോന്നുമില്ല നല്ല ചൂടു ദോശയുണ്ട്‌ എുടക്കട്ടേ......
എന്നാ അത്‌ എടുക്ക്‌................
മോഹനന്റെ ദോശയ്‌ക്ക്‌ ഒരു പ്രത്യേക രുചിതന്നെയാണ്‌ അതു പറഞ്ഞ്‌ അറിയിക്കാന്‍ പറ്റില്ല.മോഹനന്റെ കടയില്‍ നിന്ന്‌ ഇറങ്ങി നേരേ ഹോസ്‌റ്റലിലേക്കാണ്‌ പോയത്‌.
ഹോസ്‌റ്റലിലെ വാര്‍ഡനെ കണ്ടപ്പോളാണ്‌ അറിയുന്നത്‌ ശ്‌ങ്കരന്‍ ഒരു വര്‍ഷം മുമ്പേ അവിടുന്ന്‌ താമസം മാറിയിരുന്നെന്ന്‌ . അവന്റെ അമ്മാവന്‍ അവിടെ വന്ന്‌ എന്തോ കശപിശ ഉണ്ടാക്കിയെന്നും അറിഞ്ഞു. അപ്പോഴാണ്‌ മനസിലായത്‌ സാധനമെടുക്കാന്‍ തന്നെ എന്തിനാണ്‌ പറഞ്ഞു വിട്ടതെന്ന്‌്‌. പിന്നെ ശ്‌ങ്കരന്റെ കൂട്ടുകാരന്‍ ജേക്കബിനെ കണ്ടാല്‍ ശങ്കരന്‍ താമസിച്ച സ്ഥലത്തെ കുറിച്ച്‌ അറിയാമെന്ന്‌ും അറുഞ്ഞു അങ്ങനെ കോളേജില്‍ ചെന്ന്‌ ജേക്കബിനെ കണാമെന്ന്‌ തീരുമാനിച്ചു. കുറച്ച്‌ കഷ്ടപെട്ടിട്ടാണെങ്കിലും ജേക്കബിനെ കണ്ടെത്തി. കണ്ടിട്ട്‌ ഒരു പാവത്താനാണെന്ന്‌ തോന്നി. ഒരു വെളുത്ത ഷര്‍ട്ടും ജീന്‍സുമാണ്‌ വേഷം. കോളേജ്‌ ലൈബ്രറിയില്‍ നിന്നാണ്‌ വരവ്‌. കൈയില്‍ ഒരു പുസ്‌തകവും ഉണ്ട്‌
...........ഞാന്‍ രാമന്‍.........ശങ്കരന്റെ നാട്ടീനാണ്‌
ശങ്കരന്‍ അതിന്‌ കോളേജില്‍ വന്നിട്ടില്ലല്ലോ. അവന്‍ കോളേജില്‍ വന്നിട്ട്‌ ആറുമാസത്തോളമായി.
..........അറിയാം ശങ്കരന്‍ ഇന്നലെ ആത്മഹത്യ ചെയ്‌തു...........
....എന്ത്‌ ശങ്കരനോ
....അതെ
ചേട്ടനെന്താ ഈ പറയുന്നത്‌ ശങ്കരന്‍ ആത്മഹത്യ ചെയ്‌തെന്നോ ...........
അതെ ..............
അവന്‌ അതിന്‌ ആത്മഹത്യചെയ്യത്തക്ക പ്രശ്‌നങ്ങളോന്നുമില്ലല്ലോ പിന്നെ.....................
ശങ്കരന്‍ തന്റെ കൂടെ ആണോ താമസിച്ചത്‌........................
കഴിഞ്ഞ രണ്ടുവര്‍ഷം ഞങ്ങള്‍ ഒരുമിച്ചായിരുന്നു പിന്നെ കഴിഞ്ഞവര്‍ഷം മുതലാണ്‌ അവന്‍ താമസം മാറിയത്‌..............
എങ്ങോട്ടാണ്‌ താമസം മാറിയത്‌ ...................
ഏതോ ബാബുവോ, ബ്ലയിഡ്‌ ബാബുവോ അങ്ങനെ എന്തോ ആണ്‌ അവന്‍ പറഞ്ഞത്‌.........
ശങ്കരനെ കുറിച്ച്‌ എന്തെങ്കിലും കുട്ടിക്കറിയുമോ.............
എന്ത്‌..............
............അല്ല ആളുകള്‍ പറയുന്നു അവനേതോ കോട്ടേഷന്‍ സംഘത്തിലോ മറ്റോ അംഗമായിരുന്നെന്ന്‌്‌...........
എനിക്ക്‌ അതിനേക്കുറിച്ച്‌ വ്യക്തമായോന്ന്‌ും അറിയില്ല അവന്‍ നല്ലതുപോലെ കഥയും കവിതയും എഴുതുമായിരുന്നു, പിന്നെ..........
എന്താ പിന്നെ...............
..........അവനോരു കുട്ടിയുമായി അടുപത്തിലായിരുന്നു അവന്റെ നാട്ടിലുള്ള ഒരു കുട്ടി ഇവിടെ പഠിക്കുന്നുണ്ടായിരുന്നു പിന്നെ ആ കുട്ടിയുടെ കല്ല്യണം കഴിഞ്ഞേ പിന്നെയാണ്‌ അവനെ കാണാതായ്‌. ആ കുട്ടിയുമായി അടുപത്തിലായിരുന്നപ്പോള്‍ പണത്തിന്റെ അത്യാവശ്യത്തിനായി അവന്‌ ചെറിയ ചീത്ത കൂട്ടുകെട്ടുണ്ടായിരുന്നെന്ന എനിക്കറിയാം അതില്‍ കൂടുതലോന്നും എനിക്കറിയില്ല...............

അവന്റെ സംസാരത്തിലും എന്തെല്ലാമോ ദുരൂഹത ഉണ്ടായിരുന്നു അവന്‍ എന്തെക്കെയോ പറയാതെ വിഴുങ്ങിയതുപോലെ എന്തായാലും ബ്ലയിഡ്‌ ബാബുവിനെ തപ്പാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു തിരിച്ച്‌ മാഹനന്റ ചായക്കടയില്‍ പോയി ബ്ലയിഡ്‌ ബാബുവനേകുറിച്ച്‌ അന്വേഷിച്ചു.
.......ചേട്ട്‌ാ ബ്ലേഡ്‌ ബാബുവിനെ എന്തിനാണ്‌ അന്വേഷിക്കുന്നത്‌ ആരെ എങ്കിലും തട്ടാനാണോ...........
അതെന്താ നീ അങ്ങനെ പറഞ്ഞത്‌ ............
അതേ ബ്ലേഡ്‌ ബാബു ഇവിടുത്തെ ഒരു കോച്ചു ഗുണ്ട സംഘത്തലവനാ................
എനിക്കയാളെ ഒന്നു കാണെണം............
ചന്തല്‍ ചെന്ന്‌ ആരോടെങ്കിലും ചോദിച്ചാല്‍ മതി.............
അങ്ങനെ ഞാന്‍ മോഹനനോട്‌ യാത്രയും പറഞ്ഞ്‌ അവിടുന്നിറങ്ങി ചന്തയില്‍ പോകാനായി ഒരു ഓട്ടോ പിടിച്ചു. ഓട്ടോകാരനോട്‌ ഞാന്‍ ബ്ലേഡ്‌ ബാബുവിനെ കുറിച്ച്‌ ചോദിച്ചു അയാള്‍ക്ക്‌ നൂറു നാവായിരുന്നു ബാബുവിനെ കുറിച്ച്‌ പറയാന്‍ . ബ്ലേഡ്‌ ബാബു എന്നു പേരു വരാന്‍ കാരണം അയാള്‌ ബ്ലേഡ്‌കോണ്ടാണ്‌ കൂടുതലും അയാളുടെ പണി നടത്തിയിരുന്നത്‌ ചന്തയിലെത്തി ഞാന്‍ അവിടെ കണ്ട ഒരു കടക്കാരനോട്‌ ബാബുവനെ കുറിച്ച്‌ അന്വേഷിച്ചു
ചുമട്ടു തോഴിലാളികാരുടെ അടുത്തു കാണുമെന്ന്‌ അയാള്‍ പറഞ്ഞു
ഗുണ്ട എന്നോക്കെ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത്‌ ഒരു ആറടി പോക്കക്കാരന്‍ കറുത്തിരുണ്ട്‌ കോമ്പന്‍ മിശയോക്കെ ഉള്ള ഒരാള്‍
പക്ഷേ അതെല്ലാം തെറ്റിച്ചുകോണ്ട്‌ ഒരു ചറിയ മനുഷ്യന്‍ വലിയകോമ്പന്‍ മീശയോന്നും അയാള്‍ക്കില്ല കണ്ടാല്‍ വലിയ ഗുണ്ടയാണെന്നോന്നും തേന്നില്ല ഒരു സാദാരണക്കാരന്‍ ഞന്‍ പതിയെ അടുത്തു ചെന്നു
ഞാന്‍ ശങ്കരന്റെ നാട്ടീന്നാ അവന്റെ............
പറഞ്ഞ്‌ തീരുന്ന്‌തിന്‌ മുമ്പ്‌ അയാള്‍ ഇടപെട്ടു നല്ല കനഗംഭീരമുള്ള ശബ്‌ദം ആ ശരീരത്തുനിന്ന്‌ പുറത്തു വരുന്നതാണെന്ന തോന്നില്ല
ശങ്കരനോ ആ പേടിതോണ്ടന്റെ നാട്ടീന്നാ എന്താ അവന്‍ നാട്ടിലെത്തിയില്ലേ.............
ഞാനോന്നു പരുമി പിന്നെ അയാള്‍ വിളിച്ചവഴിയെ അടുത്തുള്ള ചായക്കടയിലേക്കു പോയി

ശങ്കരന്‍ ഇന്നലെ ആത്മഹത്യ ചെയ്‌തു............ ഞാന്‍ അവന്റെ സാധനങ്ങളെടുക്കാനായി വന്ന്‌താണ്‌......
ശങ്കരന്‍ ആത്മഹത്യ ചെയ്‌തെന്നോ ...........അവന്‌ അതുകഴിഞ്ഞോ അതിനുള്ള ധൈര്യം അവനുണ്ടോ.........
എന്തേ.......
അല്ല അവന്‍ ഇവിടുത്തെ ഒരു കോച്ചുകവി അല്ലായിരുന്നോ.......... തെറ്റു പറയരുതല്ലോ കോഴപ്പമില്ലാതെ അവന്‍ കവിത ചോല്ലും പക്ഷേ അവന്‌ ആത്മഹത്യ ചെയ്യാനുള്ള ധൈര്യമോന്നും ഉണ്ടെന്ന ഞന്‍ കരുതുന്നില്ല..............
ആറുമാസം അവനിവിടെ ഉണ്ടായിരുന്നു........... അതിനെടയ്‌ക്ക്‌ അഭത്‌ദത്തില്‍ ഉരുത്തനെയാ അവന്‍ കത്തികോണ്ട്‌ പാളിയത്‌..... അതും അവന്റെ ഏതോ പൂര്‍വ കാമുകിയുടെ ഭര്‍ത്താവായിരുന്നെന്നോ അവളുടെ മുന്നില്‍ വെച്ചാണ്‌ അത്‌ ചെയ്യ്‌തതെന്നോ എന്തോ പറയുന്നത്‌ കേട്ട്‌ു പിന്നെ രണ്ടുദിവസം ഇവിടെ കരഞ്ഞ്‌നുരവിളിച്ച്‌ നടപ്പുണ്ടായിരുന്നു പിന്നെ അവനെ പെട്ടന്ന്‌ കാണാതായി...............
അയാളുടെ കണ്ണുകളില്‍ ഒരുവിദത്തിലുള്ള ഭാവവ്യത്യാസങ്ങളും ഒരിക്കലും കണ്ടില്ല ചായക്കടയില്‍നിന്ന്‌ ഒരോ ചായയും കുടിച്ച്‌ ഞങ്ങള്‍ പുറത്തിറ്‌ങ്ങി
ശങ്കരന്റെ സാധനങ്ങള്‍
ആതെല്ലാ ആ പിടികയുടെ പുറകിലേ മുറിയിലുണ്ട്‌
അയാള്‍ കാണിച്ച വഴിയേ ആ മുറിയിലേക്കു പോയി അവിടെ ചിതറിക്കിടന്ന ശങ്കരന്റെ പുസ്‌തകവും വസ്‌ത്രങ്ങളും വാരി ഒരു പെട്ടിയിലാക്കി അപ്പോഴാണ്‌ അവിടെ ത്തേ മേശയുടെ അടിയില്‍ ഒരു ഡയറി കിടക്കുന്നത്‌ കണ്ടത്‌ അതും ഞാന്‍ എടുത്തു കൈയില്‍ പിടിച്ച്‌
പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ച്‌ ബസ്റ്റാന്റിലെത്തി. അടുത്ത ബസിന്‌ തന്നെ നാട്ടിലേക്ക്‌ തിരിച്ചു. ബസില്‍ മുഴുവന്‍ ഇരുന്ന്‌ വീണ്ടും ശങ്കരനെകുറിച്ചുള്ള ചിന്തകള്‍ തന്നെ ആയിരുന്നു ശങ്കരന്റേത്‌ ഒരു ചെറിയ ജീവിതമായിരുന്നു എന്നാലും അവന്റെ ജീവിതവുമായി ബന്ധപെട്ട എല്ലാവര്‍ക്കും അവനെ കുറിച്ചുള്ളത്‌ വ്യത്യസ്‌തമായ കാഴ്‌ചപാടായിരുന്നു. ഇനിയും പലര്‍ക്കും ്‌അവനെ കുറിച്ച്‌ പലതും പറയാനുണ്ടാകും ജീവിതം വളരെ വിചിത്രമാണ്‌ ഒരാളെ കുറിച്ച്‌ പലരും കാണപ്പെടുന്നത്‌ പല കാഴ്‌ചപാടോടുകൂടിയാണ്‌.

No comments:

Post a Comment

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...