Tuesday, March 22, 2011

കാഴ്‌ചപ്പാട്‌ 2

ചിന്തകളില്‍ മുഴുകി അവിടെകിടന്ന്‌ ഉറങ്ങിപോയി
നേരം വെളുത്തത്‌ അറിഞ്ഞില്ല രാവിലെ പാല്‍കാരന്റെ വിളികേട്ടാണ്‌ എഴുന്നേറ്റത്‌
...........രാമേട്ടന്‍ ഇന്ന്‌താമസിച്ചുപോയോ.................
...........അതെ ..............ഇന്നലെ കിടക്കാന്‍ താമസിച്ചു ..................
...........രാമേട്ടന്‍ ഇന്ന്‌ ശവാടക്കിന്‌ പോകുന്നില്ലേ..........
..............പോണം എപ്പോഴാ ശവാടക്ക്‌.........
.............പതിനോന്നുമണിയോടു കൂടി നടക്കുമെന്നാ പറയുന്നത്‌ കേട്ടേ എന്നായാലും പോസ്‌റ്റ്‌ മാര്‍ട്ടം കഴിഞ്ഞ്‌ കിട്ടേണ്ടേ ...................
.............ആ ശരി ...................
പാല്‍ അടുക്കളേല്‍ കോണ്ടുപോയി പാലോഴിച്ചിട്ട്‌ പാത്രം കോടുത്ത്‌ ചെറുക്കനെ വിട്ടു
രാവിലത്തെ കുളിയും പ്രാതലും കഴിഞ്ഞ്‌ തോടിയിലൂടെ ഒന്ന്‌ നടന്നു അതിനുശേഷം തിരിച്ച്‌ ഉമ്മറത്ത്‌ വന്നപോള്‍ വിജയന്‍ മുറ്റത്ത്‌നില്‍ക്കുന്നു
..............എന്താ വിജയാ ഇന്ന പണിയോന്നുമില്ലേ.............
...............ഓ പണിയോക്കെ കുറവാ ഒരാഴ്‌ച മുഴുവന്‍ പണിയല്ലായിരുന്നു ഇനി കുറച്ച്‌ ദിവസം വിശ്രമിക്കാമെന്ന്‌ കരുതി...................
..............രാമേട്ടനെന്താ ഈ ഒറ്റയ്‌ക്ക്‌ താമസിക്കുന്നേ ഒരു കല്യാണമോക്കെ കഴിക്കാന്‍ മേലായിരുന്നു..................
................വേണ്ടപ്രായത്തില്‍ അതിനോന്നും തോന്നിയില്ല പിന്നെയാ ഈപ്രയത്തില്‍................
.................ഓ രാമേട്ടന്‌ അത്രയക്ക പ്രായം ഉന്നുംആയിട്ടില്ല............
.......................നിനക്ക്‌ അങ്ങനെ പലതും പറയാം .........നീ കാപ്പികുടിച്ചതാണോ ................
................അതേ ...ഞാന്‍ പീടികേന്ന്‌ കുടിച്ചു.........
.............നമുക്ക്‌ ശങ്കരന്റെ വീടുവരെ ഒന്നു പോയാലോ വിജയാ..............
..............ഓ ആ ചെക്കന്റെ കാര്യം ഒന്നും പറയാതിരിക്കുവാ ഭേദം പണ്ടേ അവനോരു വഷളനാ ................
...............നി ഒന്ന്‌ നിര്‍ത്ത്‌ ശങ്കരാ നിന്റെ പരദൂശണം ചത്തവരെ എങ്കിലും വെറുതേവിട്‌................
..............പരദൂശണം ഒന്നുമല്ല അവന്‍ പണ്ടേ ഒരു തലതെറിച്ചവനാ ഈ മുഖത്ത്‌ കാണുന്ന മുറിവില്ലേ അത്‌ അവന്‍ എറിഞ്ഞ്‌ പോട്ടിച്ചതാ ചെറുപത്തില്‍..................
....................എടാ ഈ മുറിവിന്റെ കാര്യം ഈ നാട്ടുകാര്‍ക്ക്‌ മുഴുവനറിയാം നിന്റെ കയ്യിലിരിപ്പ്‌ കോണ്ട്‌ കിട്ടിയതാണെന്ന്‌.............
.............രാമേട്ടനറിയില്ലേ അവന്‍ മേലേടത്തേ കോച്ചു മായി അടുപത്തിലല്ലായിരുന്നോ അതിന്റെ കല്ല്യാണം കഴിഞ്ഞപ്പോളല്ലേ അവന്‍ നാടുവിട്ടത്‌..........................
.................നീ വേണ്ടാത്തത്‌ പറയാതെ .ഞാന്‍ ഈ ഡ്രസ്‌ ഒന്നു മാറിയിട്ട്‌ വരട്ടെ നി നില്‍ക്ക്‌..............
ഞങ്ങള്‍ ശങ്കരന്റെ വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ വന്ന്‌ തുടങ്ങുന്നതെ ഒള്ളു കുറച്ചുപേര്‍ പടുത വലിച്ച്‌ കെട്ടുന്നു കസേരകള്‍ എടുത്തിടുന്നു ഞാനും വിജയനും കൂടി കസേര എടുത്തിടാന്‍ കൂടി പതിയ മൂലയില്‍ കിടന്ന കസേരയില്‍ ഞാനും വിജയനും സ്ഥാനം പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അടുത്തോട്ട്‌ ഒരു പ്രായമായ ആള്‍ എത്തി
................ഞാന്‍ ശ്‌ങ്കരന്റെ അമ്മാവനാണ്‌ ...................രാമന്‍............ അല്ലേ
................അതെ
.................ശാന്തപറഞ്ഞു രാമനോടുപറഞ്ഞാല്‍ മതിയെന്ന്‌ അതുകോണ്ടാണ്‌
................ഞാന്‍ ആദ്യം ഒന്ന അമ്പരന്നു പിന്നെ ഞാന്‍ ചോദിച്ചു
..............എന്താ
...................അല്ല അവന്റെ ഹോസ്‌ററലില്‍ കുറച്ച്‌ സാധനങ്ങള്‍ കിടപ്പോണ്ട്‌ അത്‌ ഒന്ന്‌ നാളെ പോയി എടുത്തുകോണ്ടുവരുമോ രാമനും കൂടിപോയാണല്ലോ അവനെ കോളേജില്‍ കോണ്ടാക്കിയത്‌......
പെട്ടന്ന്‌ ഈ അവസരത്തില്‍ പറയെണ്ട കാര്യമായിരുന്നോ ഇതെന്ന്‌ എനിക്ക്‌ ഒരു സംശയം പക്ഷേ ഞാന്‍ എന്റെ അമ്പരപ്പ്‌ ഞാ്‌ന്‍ മുഖത്ത്‌ കാണിച്ചില്ല
............ഞാന്‍ നാളെത്തന്നെ പോയി എടുത്തുകോണ്ടുവരാം ..........
ശവാടക്ക്‌ കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ വീണ്ടും ശങ്കരനെകുറിച്ചുള്ള ചിന്തകളായിരുന്നു. ആവിടെ കൂടിനിന്നവരുടെ വര്‍ത്തമാനത്തില്‍ ദുരൂഹമായ എന്തോ ഉണ്ടായിരുന്നു പക്ഷെ എന്താണെന്ന്‌ എനിക്ക്‌ അറിയില്ല. പിന്നെ ശങ്കരന്റെ ഹോസ്‌റ്റലില്‍ പോയി ആര്‍ക്കു വേണമെങ്കിലും പോയി അവന്റെ സാധനങ്ങള്‍ എടുത്തുകോണ്ടുവരാം പിന്നെ എന്തിനാണ്‌ എന്നെ ഏല്‍പിച്ചത്‌ അങ്ങനെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ മാത്രം ബാകി
എന്തായാലും നാളെ രാവിലെ ടൗണില്‍ പോകണം അതിനു മുമ്പ്‌ വീട്ടിലെ തോടിയിലെ പാവലിനും കോവലിനും വളം ഇടാനുള്ളത്‌ എടുത്ത്‌ വെച്ച്‌ിട്ട്‌ പോകാം എന്ന്‌ തീരുമാനിച്ച്‌ വളം എടുത്ത്‌ കോണ്ടുവന്നു വെച്ചപ്പോഴേക്ക്‌ നേരം സന്ധ്യയായി പിന്നെ കുളി കഴിഞ്ഞ്‌ അത്താഴവും കഴിച്ച്‌ പെട്ടന്ന്‌ തന്നെ കിടന്നുറങ്ങി.
തുടരും........................................
..............

No comments:

Post a Comment

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...